സൂറ അൽ-ഹശ്ർ 6
മൂസായെ ധൈര്യപ്പെടുത്തുന്നു
6 1റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: ഞാന്‍ ഫിർഔനോടു എന്തു ചെയ്യുമെന്നു നീ ഉടനെ കാണും. ഖവ്വിയായ യദാൽ ഇഖ്റാഹ് ഇത്വാഅത്ത് ചെയ്ത് അവന്‍ അവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്ത നില അവനു വന്നുകൂടും.
2അവിടുന്നു തുടര്‍ന്നു: ഞാന്‍ റബ്ബുൽ ആലമീനാണ്. 3ഇബ്രാഹീമിനും ഇഷഹാഖിനും യാഖൂബിനും സര്‍വശക്തനായ മഅബൂദായി ഞാന്‍ ളുഹൂറാക്കപ്പെട്ടു; എന്നാല്‍ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) എന്ന ഇസ്മിനാൽ ഞാന്‍ എന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല. 4എങ്കിലും അവര്‍ പരദേശികളായിപ്പാര്‍ത്തിരുന്ന കാനാന്‍ ദൌല അവര്‍ക്കു നല്‍കുമെന്ന് അവരുമായി ഞാന്‍ അഹ്ദ് ചെയ്തിരുന്നു. 5മിസ്രുകാര്‍ അടിമകളാക്കിയിരിക്കുന്ന യിസ്രായീൽ ഔലാദുകളുടെ ദീനരോദനം ഞാന്‍ കേട്ടു. എന്‍റെ അഹ്ദ് ഞാന്‍ ഓര്‍മിക്കുകയും ചെയ്തു. 6ആകയാല്‍, യിസ്രായീൽ മക്കളോടു പറയുക: ഞാന്‍ റബ്ബുൽ ആലമീനാണ്. മിസ്രുകാര്‍ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ മഗ്ഫിറത്തിലാക്കും. നിങ്ങളുടെ അടിമത്തത്തില്‍ നിന്നു നിങ്ങളെ സ്വതന്ത്രരാക്കും. കൈയുയര്‍ത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും. 7ഞാന്‍ നിങ്ങളെ എന്‍റെ ഖൌമായി ഖുബൂലാക്കും; നിങ്ങളുടെ മഅബൂദായിരിക്കുകയും ചെയ്യും. മിസ്ർകാരുടെ ദാസ്യത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിച്ച ഞാനാണു നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ എന്നു നിങ്ങള്‍ അറഫാകും. 8ഇബ്രാഹീമിനും ഇഷഹാഖിനും യാഖൂബിനും മൌഊദ് ചെയ്ത ബലദിലേക്കു നിങ്ങളെ ഞാന്‍ നയിക്കും; അതു നിങ്ങള്‍ക്ക് അവകാശമായിത്തരുകയും ചെയ്യും. 9ഞാന്‍ റബ്ബുൽ ആലമീനാണ്. യിസ്രായീൽ മക്കളോടു മൂസാ[b] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവും നിമിത്തം അവര്‍ അവന്‍റെ ഖൌൽ ശ്രദ്ധിച്ചില്ല.
10റബ്ബുൽ ആലമീൻ മൂസായോടു അംറാക്കി: 11നീ പോയി മിസ്ർലെ മലിക്കായ ഫിർഔനോടു യിസ്രായീൽ ഔലാദുകളെ വിട്ടയയ്ക്കാന്‍ പറയുക. 12മൂസാ റബ്ബുൽ ആലമീനോടു പറഞ്ഞു: യിസ്രായീൽ ഔലാദുകള്‍ പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫിർഔൻ കേള്‍ക്കുമോ? പോരെങ്കില്‍ ഞാന്‍ സംസാരിക്കാന്‍ കഴിവില്ലാത്തവനുമാണ്. 13റബ്ബുൽ ആലമീൻ മൂസായോടും ഹാറൂനോടും അംറാക്കി: യിസ്രായിലാഹ്യരെ മിസ്ർല്‍ നിന്നു മുസ്തഖീലാക്കാൻ ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്ന് യിസ്രായീൽ മക്കളോടും മിസ്റ് മലിക്കായ ഫിർഔനോടും പറയുക.
വംശാവലി
14മൂസായുടെയും ഹാറൂന്‍റെയും പിതൃഗോത്രങ്ങളുടെ തലവന്‍മാര്‍ ഇവരാകുന്നു: യിസ്രായിലാഹിന്‍റെ ആദ്യജാതനായ റൂബന്‍റെ ഇബ്നുമാർ: ഹനോക്ക്, പല്ലു, ഹെസ്രോന്‍, കര്‍മി ഇവരാകുന്നു റൂബന്‍ ഖബീലയിലെ തലവന്‍മാര്‍. 15ശിമയോന്‍റെ ഇബ്നുമാർ: യെമുവേല്‍, യാമീന്‍, ഓഹദ്, യാക്കീന്‍, സോഹാര്‍, കാനാന്‍കാരിയില്‍ നിന്നുള്ള ഷാവൂല്‍. ഇവരാകുന്നു ശിമയോന്‍റെ ഖബീലയിലെ കുലത്തലവന്‍മാര്‍. 16കുലങ്ങളനുസരിച്ചു ലീവിയുടെ പുത്രന്‍മാരുടെ പേരുകള്‍: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി. ലീവിയുടെ ഹയാത്ത് കാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. 17ഗര്‍ഷോന്‍റെ ഇബ്നുമാർ: ലിബ്‌നി, ഷിമെയി എന്നിവരും അവരുടെ അഹ് ല് കാര്. കൊഹാത്തിന്‍റെ ഇബ്നുമാർ: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍. 18കൊഹാത്തിന്‍റെ ഹയാത്ത് കാലം നൂറ്റിമുപ്പത്തിമൂന്നു വര്‍ഷമായിരുന്നു. 19മെറാറിയുടെ ഇബ്നുമാർ: മഹ്‌ലി, മൂഷി. തലമുറയനുസരിച്ചു ലീവിയുടെ കുടുംബങ്ങള്‍ ഇവയാണ്. 20അമ്രാം തന്‍റെ പിതൃസഹോദരിയായ യോക്കെബെദിനെ ബീവിയായി ഖുബൂലാക്കുകയും അവളില്‍ അവനു ഹാറൂന്‍[c] യഥാർത്ഥ ഹീബ്രു: אַהֲרֹ֤ן (’ahărōn) , മൂസാ എന്നിവര്‍ ജനിക്കുകയും ചെയ്തു. അമ്രാമിന്‍റെ ഹയാത്ത് കാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. ഇസ്ഹാറിന്‍റെ ഇബ്നുമാർ: കോറഹ്, നെഫെഗ്, സിക്രി. 21ഉസ്സിയേലിന്‍റെ ഇബ്നുമാർ: 22മിഷായേല്‍, എല്‍സാഫാന്‍, സിത്രി. 23ഹാറൂന്‍, അമ്മീനാദാബിന്‍റെ ബിൻതും നഹ്‌ഷോന്‍റെ സഹോദരിയുമായ എലിഷേബായെ ബീവിയായി ഖുബൂലാക്കുകയും അവളില്‍ അവന് നാദാബ്, അബീഹു, എലെയാസര്‍, ഇത്താമാര്‍ എന്നീ ഇബ്നുമാർ ജനിക്കുകയുംചെയ്തു. 24കോറഹിന്‍റെ ഇബ്നുമാർ: അസ്സീര്‍, എല്‍ക്കാനാ, അബിയാസാഫ്. ഇവരാണു കോറഹ് വംശജര്‍. 25ഹാറൂന്‍റെ പുത്രനായ എലെയാസര്‍ പുത്തിയേലിന്‍റെ പുത്രിയെ ബീവിയായി ഖുബൂലാക്കുകയും അവളില്‍ അവന് ഫിനെഹാസ് എന്ന പുത്രന്‍ ജനിക്കുകയും ചെയ്തു. ഇവരാണ് ലീവി ഖബീലയിലെ കുലത്തലവന്‍മാര്‍.
26മിസ്റ് രാജ്യത്തുനിന്ന് യിസ്രായിലാഹ്യരെ സംഘം സംഘമായി പുറത്തു കൊണ്ടുവരുകയെന്ന് റബ്ബുൽ ആലമീൻ കല്‍പിച്ചത് ഈ ഹാറൂനോടും മൂസായോടുമാണ്. 27യിസ്രായിലാഹ്യരെ മിസ്ർല്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ വേണ്ടി മിസ്ർലെ മലിക്കായ ഫിർഔനോട് സംസാരിച്ചത് ഇവരാണ്.
28മിസ്റില്‍വച്ചു റബ്ബുൽ ആലമീൻ മൂസായോടു സംസാരിച്ച ദിവസം 29അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: ഞാന്‍ റബ്ബുൽ ആലമീനാണ്. ഞാന്‍ നിന്നോടു അംറാക്കുന്നതെല്ലാം മിസ്ർലെ മലിക്കായ ഫിർഔനോട് നീ പറയുക. 30മൂസാ റബ്ബുൽ ആലമീനോടു പറഞ്ഞു: സംസാരിക്കാന്‍ കഴിവില്ലാത്തവനാണു ഞാന്‍. ഫിർഔൻ എന്‍റെ ഖൌൽ ശ്രദ്ധിക്കുമോ?