സൂറ അൽ-ഹശ്ർ 34

വീണ്ടും ഉടമ്പടിപ്പത്രിക

34 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലുള്ള രണ്ടു കല്‍പലക ചെത്തിയെടുക്കുക. നീ ഉടച്ചു കളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതാം. 2പ്രഭാതത്തില്‍ത്തന്നെ തയ്യാറായി, അൽ-തൂർ (സീനായ്)) മുകളില്‍ എന്റെ മുന്‍പില്‍ നീ സന്നിഹിതനാകണം. 3ആരും നിന്നോടൊന്നിച്ചു കയറിവരരുത്. മലയിലെങ്ങും ആരും ഉണ്ടായിരിക്കുകയുമരുത്. മലയുടെ അടുത്തെങ്ങും ആടുകളോ മാടുകളോ മേയരുത്. 4ആദ്യത്തേതുപോലുളള രണ്ടു കല്‍പലക മൂസാ ചെത്തിയെടുത്തു. റബ്ബ്ൽ ആലമീൻ കല്‍പിച്ചതനുസരിച്ച് അവന്‍ അതിരാവിലെ എഴുന്നേറ്റു കല്‍പലകകള്‍ കൈയിലെടുത്ത് അൽ-തൂർ (സീനായ്) ലേക്കു കയറിപ്പോയി. 5റബ്ബ്ൽ ആലമീൻ മേഘത്തില്‍ ഇറങ്ങി വന്ന് അവന്റെ അടുക്കല്‍ നില്‍ക്കുകയും റബ്ബ്ൽ ആലമീൻ എന്ന തന്റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു. 6അവിടുന്ന് ഇപ്രകാരം ഉദ്‌ഘോഷിച്ചു കൊണ്ട് അവന്റെ മുന്‍പിലൂടെ കടന്നു പോയി: റബ്ബ്ൽ ആലമീൻ, കാരുണ്യവാനും കൃപാനിധിയുമായ മഅബൂദ്, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍; 7തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍; എന്നാല്‍, കുറ്റവാളിയുടെ നേരേ കണ്ണടയ്ക്കാതെ പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍. 8മൂസാ ഉടനെ നിലംപറ്റെ കുമ്പിട്ട് ഇബാദത്ത് ചെയ്തു. 9അവന്‍ പറഞ്ഞു: അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍, യാ റബ്ബ്ൽ ആലമീൻ, അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു: ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!

10അവിടുന്ന് അരുളിച്ചെയ്തു: ഇതാ, ഞാന്‍ ഒരു ഉടമ്പടി ചെയ്യുന്നു. ദുനിയാവിലൊരിടത്തും ഒരു ജനതയുടെയിടയിലും നടന്നിട്ടില്ലാത്ത തരം അദ്ഭുതങ്ങള്‍ നിന്റെ ജനത്തിന്റെ മുന്‍പില്‍ ഞാന്‍ പ്രവര്‍ത്തിക്കും; നിന്റെ ചുറ്റുമുള്ള ജനതകള്‍ റബ്ബ്ൽ ആലമീന്റെ പ്രവൃത്തി കാണും. നിനക്കു വേണ്ടി ഞാന്‍ ചെയ്യാന്‍ പോകുന്നത് ഭയാനകമായ ഒരു കാര്യമാണ്.

11ഇന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്നതു നീ അനുസരിക്കണം. നിന്റെ മുന്‍പില്‍ നിന്ന് അമോര്യരെയും കാനാന്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ ഓടിക്കും. 12നിങ്ങള്‍ പ്രവേശിക്കുന്ന ദേശത്തെ നിവാസികളുമായി ഒരുടമ്പടിയിലുമേര്‍പ്പെടരുത്. ഏര്‍പ്പെട്ടാല്‍, അതു നിങ്ങള്‍ക്ക് ഒരു കെണിയായിത്തീരും. 13നിങ്ങള്‍ അവരുടെ ഖുർബാനി പീഠങ്ങളും വിശുദ്ധ സ്തംഭങ്ങളും തകര്‍ക്കുകയും അഷേരാദേവതയുടെ പ്രതിഷ്ഠകള്‍ നശിപ്പിക്കുകയും ചെയ്യണം. 14മറ്റൊരു മഅബൂദിനും ഇബാദത്ത് ചെയ്തരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള റബ്ബ്ൽ ആലമീൻ അസഹിഷ്ണുവായ മഅബൂദ് തന്നെ. 15ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍ ഉടമ്പടി ചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്‍മാരെ ഇബാദത്ത് ചെയ്തുകയും അവര്‍ക്കു ഖുർബാനിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ഖുർബാനി വസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്‌തേക്കാം. 16അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാരെക്കൊണ്ടു നിഖാഹ് കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്‍മാരെ ഇബാദത്ത് ചെയ്തുകയും നിങ്ങളുടെ പുത്രന്‍മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌തെന്നുവരാം.

17നിങ്ങള്‍ക്കായി ദേവന്‍മാരെ വാര്‍ത്തുണ്ടാക്കരുത്.

18പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങള്‍ ആചരിക്കണം. ഞാന്‍ കല്‍പിച്ചിട്ടുള്ളതു പോലെ അബീബുമാസത്തില്‍ ഏഴു നിശ്ചിത ദിവസങ്ങളില്‍ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. കാരണം, അബീബു മാസത്തിലാണ് നിങ്ങള്‍ ഈജിപ്തില്‍ നിന്നു പുറപ്പെട്ടത്. 19ആദ്യജാതരെല്ലാം എനിക്കുള്ളതാണ്; ആടുമാടുകളുടെ കടിഞ്ഞൂലുകളും എന്റേതാണ്. 20കഴുതയുടെ കടിഞ്ഞൂലിനെ ഒരാട്ടിന്‍കുട്ടിയെ നല്കി വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിനെ കഴുത്തുഞെരിച്ചു കൊല്ലണം. നിങ്ങളുടെ പുത്രന്‍മാരില്‍ എല്ലാ ആദ്യജാതരെയും വീണ്ടടുക്കണം. വെറും കൈയോടെ ആരും എന്റെ മുന്‍പില്‍ വന്നുകൂടാ. ആറുദിവസം നിങ്ങള്‍ ജോലി ചെയ്യുക.

21ഏഴാം ദിവസം വിശ്രമിക്കണം; ഉഴവുകാലത്തോ കൊയ്ത്തു കാലത്തോ ആയാലും വിശ്രമിക്കണം. 22ഗോതമ്പു വിളയുടെ ആദ്യഫലങ്ങള്‍ കൊണ്ട് നിങ്ങള്‍ വാരോത്‌സവം ആഘോഷിക്കണം; വര്‍ഷാവസാനം സംഭരണ പെരുന്നാളും. 23വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങളുടെ പുരുഷന്‍മാരെല്ലാവരും യിസ്രായിലാഹിന്റെ മഅബൂദായ റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ ഹാജരാകണം. 24ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നിന്നു ജനതകളെ നിഷ്‌കാസനം ചെയ്യും. നിങ്ങളുടെ അതിര്‍ത്തികള്‍ ഞാന്‍ വിപുലമാക്കും. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീന്റെ മുമ്പില്‍ ഹാജരാകാന്‍ വേണ്ടി നിങ്ങള്‍ പോകുമ്പോള്‍ ആരും നിങ്ങളുടെ ഭൂമി കൈയടക്കാന്‍ ശ്രമിക്കുകയില്ല.

25പുളിപ്പുള്ള അപ്പത്തോടൊപ്പം എനിക്കു രക്ത ഖുർബാനിയര്‍പ്പിക്കരുത്. പെസഹാ പെരുനാളിലെ ഖുർബാനിവസ്തു പ്രഭാതം വരെ അവശേഷിക്കുകയുമരുത്. 26ഭൂമിയുടെ ആദ്യഫലങ്ങളില്‍ ഏറ്റവും മികച്ചത് നിങ്ങളുടെ മഅബൂദായ റബ്ബൽ ആലമീന്റെ ആലയത്തില്‍ കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ വേവിക്കരുത്.

27റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഈ വചനങ്ങള്‍ രേഖപ്പെടുത്തുക. നിന്നോടും യിസ്രായിലാഹ് ജനത്തോടും ഞാന്‍ ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ. 28മൂസാ നാല്‍പതു പകലും നാല്‍പതു രാവും റബ്ബ്ൽ ആലമിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന്‍ പലകകളില്‍ എഴുതി.

29രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മൂസാ അൽ-തൂർ (സീനായ്) നിന്നു താഴേക്കു വന്നു. മഅബൂദുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്നകാര്യം അവന്‍ അറിഞ്ഞില്ല. 30ഹാറൂനും യിസ്രായിലാഹ് ജനവും മൂസായുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു. 31മൂസാ അവരെ വിളിച്ചു. ഹാറൂനും സമൂഹ നേതാക്കന്‍മാരും അടുത്തുചെന്നു. 32മൂസാ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. അൽ-തൂർ (സീനായ്) ല്‍വച്ചു റബ്ബ്ൽ ആലമീൻ തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്‍പനയായി നല്‍കി. 33സംസാരിച്ചു തീര്‍ന്നപ്പോള്‍ മൂസാ ഒരു മൂടുപടം കൊണ്ടു മുഖം മറച്ചു.

34അവന്‍ റബ്ബ്ൽ ആലമിനോടു സംസാരിക്കാന്‍ തിരുമുന്‍പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന് അവിടുന്ന് തന്നോടു കല്‍പിച്ചവയെല്ലാം യിസ്രായിലാഹ് ജനത്തോടു പറഞ്ഞിരുന്നു. 35യിസ്രായിലാഹ് ജനം മൂസായുടെ മുഖം കണ്ടു; മൂസായുടെ മുഖം പ്രകാശിച്ചിരുന്നു. റബ്ബ്ൽ ആലമിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെ മൂസാ മുഖം മറച്ചിരുന്നു.