സൂറ അൽ-ഹശ്ർ 11  

അവസാനത്തെ മഹാമാരി

11 1റബ്ബ് മൂസാ നബി (അ) ട് അരുളിച്ചെയ്തു: ഞാന്‍ ഫറവോയുടെയും ഈജിപ്തിന്റെയും മേല്‍ ഒരു മഹാമാരി കൂടി അയയ്ക്കും. അപ്പോള്‍ അവന്‍ നിങ്ങളെ പോകാന്‍ അനുവദിക്കും; അല്ല, നിങ്ങളെ ബഹിഷ്‌കരിക്കുക തന്നെചെയ്യും. 2ഓരോ പുരുഷനും തന്റെ അയല്‍ക്കാരനോടും ഓരോ സ്ത്രീയും തന്റെ അയല്‍ക്കാരിയോടും സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ ചോദിച്ചു വാങ്ങണമെന്ന് നീ ജനത്തോടു പറയണം. 3ഈജിപ്തുകാര്‍ ഇസ്രായേല്‍ക്കാരെ ബഹുമാനിക്കാന്‍ റബ്ബ് ഇടയാക്കി. ഫറവോയുടെ സേവകരും ജനങ്ങളും മൂസാ നബി (അ) നെ ഈജിപ്തിലെ ഒരു മഹാപുരുഷനായി കരുതി.

4മൂസാ നബി (അ) പറഞ്ഞു: റബ്ബ് അരുളിച്ചെയ്യുന്നു, ഞാന്‍ അര്‍ധരാത്രിയില്‍ ഈജിപ്തിലൂടെ കടന്നുപോകും. 5ബാദ്ഷാ ഫറവോ മുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെയുള്ള എല്ലാ ഈജിപ്തുകാരുടെയും ആദ്യജാതന്‍ മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചാകും. 6ഇതുവരെ കേട്ടിട്ടില്ലാത്തതും ഇനി കേള്‍ക്കാനിടയില്ലാത്തതുമായ ഒരു വലിയ നിലവിളി ഈജിപ്തില്‍ നിന്നുയരും. 7എന്നാല്‍, ഇസ്രായേല്‍ക്കാര്‍ക്കോ അവരുടെ മൃഗങ്ങള്‍ക്കോ എതിരേ ഒരു പട്ടിപോലും ശബ്ദിക്കയില്ല. ഈജിപ്തുകാര്‍ക്കും ഇസ്രായേല്‍ക്കാര്‍ക്കും തമ്മില്‍ റബ്ബ് ഭേദം കല്‍പിക്കുന്നു വെന്ന് അങ്ങനെ നിങ്ങള്‍ മനസ്‌സിലാക്കും. 8അപ്പോള്‍ നിന്റെ ഈ സേവകരെല്ലാം എന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ച്, നീയും കൂടെയുള്ള ജനങ്ങളും പൊയ്‌ക്കൊള്ളുക എന്നുപറയും. അപ്പോള്‍ ഞാന്‍ പുറപ്പെടും. മൂസാ നബി (അ) ഉഗ്രകോപത്തോടെ ഫറവോയുടെ മുന്‍പില്‍നിന്ന് ഇറങ്ങിപ്പോയി.

9റബ്ബ് മൂസാ നബി (അ) നോട് അരുളിച്ചെയ്തു: ഈജിപ്തില്‍ എന്റെ ഖുദറത്ത് വര്‍ധിക്കാനിടയാവും വിധം ഫറവോ നിങ്ങളുടെ വാക്ക് അവഗണിക്കും.

10മൂസാ നബി (അ) മും ഹാറൂനും ഫറവോയുടെ സന്നിധിയില്‍ ഈ അദ്ഭുതങ്ങളെല്ലാം പ്രവര്‍ത്തിച്ചു. എന്നാല്‍, റബ്ബ് ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ ഇസ്രായേല്‍ക്കാരെ തന്റെ രാജ്യത്തുനിന്നു വിട്ടയച്ചില്ല.