എഫാസാസ് 5  

അള്ളാഹുവിനെ അനുകരിക്കുക

5 1വത്സലമക്കളെപ്പോലെ നിങ്ങള്‍ അള്ളാഹുവിനെ അനുകരിക്കുന്നവരാകുവിന്‍. 2അൽ മസീഹ് നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കു വേണ്ടി സുരഭില കാഴ്ചയും ബലിയുമായി തന്നെത്തന്നെ അള്ളാഹുവിനു സമര്‍പ്പിച്ചു. 3നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്. അങ്ങനെ വിശുദ്ധര്‍ക്കു യോഗ്യമായരീതിയില്‍ വര്‍ത്തിക്കുവിന്‍.

4മ്ലേച്ഛതയും വ്യര്‍ഥ ഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്ഞതാ സ്‌തോത്രമാണ് ഉചിതം. 5വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- അള്ളാഹുവിന്റെയും അൽ മസീഹിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. 6ആരും അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ അള്ളാഹുവിന്റെ ക്രോധം നിപതിക്കുന്നു. 7അതിനാല്‍, അവരുമായി സമ്പര്‍ക്കമരുത്. 8ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ റബ്ബുൽ ആലമീനിൽ പ്രകാശമായിരിക്കുന്നു. 9പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്‍മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്. 10റബ്ബുൽ ആലമീനു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍. 11അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍. 12അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ. പ്രകാശിതമായവയെല്ലാം പ്രശോഭിക്കും. 13ഇങ്ങനെ പ്രശോഭിക്കുന്നതെല്ലാം പ്രകാശമാണ്. 14അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: ഉറങ്ങുന്നവനേ, ഉണരുക, മരിച്ചവരില്‍നിന്ന് എഴുന്നേല്‍ക്കുക, അൽ മസീഹ് നിന്റെ മേല്‍ പ്രകാശിക്കും.

15അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്ധിക്കുവിന്‍. 16ഇപ്പോള്‍ തിന്‍മയുടെ ദിനങ്ങളാണ്. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍. 17ഭോഷന്‍മാരാകാതെ റബ്ബുൽ ആലമീന്റെ അഭീഷ്ടമെന്തെന്നു മനസ്‌സിലാക്കുവിന്‍. 18നിങ്ങള്‍ വീഞ്ഞുകുടിച്ച് ഉന്‍മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിന്‍. 19അൽ സബൂറുകളാലും ഗാനങ്ങളാലും ആത്മീയ ഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ റബ്ബുൽ ആലമീനെ പ്രകീര്‍ത്തിക്കുവിന്‍. 20എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ റബ്ബുൽ ആലമീൻ ഖുർബാനുള്ള വ കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ നാമത്തില്‍ പിതാവായ അള്ളാഹുവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍. 21അൽ മസീഹിനോടുള്ള ബഹുമാനത്തെ പ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍.

ഭാര്യാഭര്‍ത്താക്കന്‍മാര്‍

22ഭാര്യമാരേ, നിങ്ങള്‍ റബ്ബുൽ ആലമീന എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. 23എന്തെന്നാല്‍, ഖുർബാനുള്ള വ കലിമത്തുള്ള ഈസാ അൽ മസീഹ് തന്റെ ശരീരമായ ജാമിയ്യായുടെ ശിരസ്‌സായിരിക്കുന്നതു പോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്‌സാണ്; ഖുർബാനുള്ള വ കലിമത്തുള്ള ഈസാ അൽ മസീഹ് തന്നെയാണ് ശരീരത്തിന്റെ രക്ഷകനും. 24ജാമിയ്യ ഖുർബാനുള്ള വ കലിമത്തുള്ള ഈസാ അൽ മസീഹിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കണം.

25ഭര്‍ത്താക്കന്‍മാരേ, ഖുർബാനുള്ള വ കലിമത്തുള്ള ഈസാ അൽ മസീഹ് ജാമിയ്യായെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതു പോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം. 26അവന്‍ ജാമിയ്യായെ വിശുദ്ധീകരിക്കുന്നതിന്, ജലം കൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി. 27ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്. 28അതുപോലെ തന്നെ, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്. 29ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ഖുർബാനുള്ള വ കലിമത്തുള്ള ഈസാ അൽ മസീഹ് ജാമിയ്യായെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. 30എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്. 31ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും. 32ഇത് ഒരു വലിയ രഹസ്യമാണ്. ജാമിയ്യായോടും ഖുർബാനുള്ള വ കലിമത്തുള്ള ഈസാ അൽ മസീഹിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇതു പറയുന്നത്. 33ചുരുക്കത്തില്‍, നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.


Footnotes