2 തിസൈലോനിക്കൈ 3
ദുആ ആവശ്യപ്പെടുന്നു
3 1അവസാനമായി ഇഖ് വാനീങ്ങളേ, റബ്ബുൽ ആലമീന്റെ കലാമിനു നിങ്ങളുടെയിടയില്‍ ലഭിച്ചതു പോലെ മറ്റെല്ലായിടത്തും പ്രചാരവും മജ്ദും ലഭിക്കുന്നതിനും. 2ദുഷ്ടന്‍മാരും അധര്‍മികളുമായ മനുഷ്യരില്‍ നിന്നു ഞങ്ങള്‍ രക്ഷപെടുന്നതിനുമായി ഞങ്ങള്‍ക്കു വേണ്ടി ദുആ ഇരക്കുവിന്‍. 3കാരണം, വിശ്വാസം എല്ലാവര്‍ക്കുമില്ല. എന്നാല്‍, റബ്ബുൽ ആലമീൻ വിശ്വസ്തനാണ്. അവിടുന്നു നിങ്ങളെ ഖുവ്വത്തിലാക്കുകയും ദുഷ്ടനില്‍ നിന്നു കാത്തു കൊള്ളുകയും ചെയ്യും. 4നിങ്ങളെ സംബന്ധിച്ചാകട്ടെ, ഞങ്ങള്‍ അംറാക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇനിയും നിവര്‍ത്തിക്കുമെന്നും റബ്ബുൽ ആലമീനിൽ ഞങ്ങള്‍ക്കു ദൃഢമായ ഈമാനുണ്ട്. 5റബ്ബുൽ ആലമീന്റെ സ്‌നേഹത്തിലേക്കും റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് നല്‍കുന്ന സ്‌ഥൈര്യത്തിലേക്കും റബ്ബുൽ ആലമീൻ നിങ്ങളുടെ ഖൽബുകളെ നയിക്കട്ടെ.
അധ്വാന ശീലരാവുക
6അലസതയിലും, ഞങ്ങളില്‍ നിന്നു ഖുബൂൽ ചെയ്ത പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലും നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു ഇഖ് വാനീങ്ങളേ, റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഇസ്മിൽ ഞങ്ങള്‍ നിങ്ങളോടു അംറാക്കുന്നു. 7എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കു തന്നെ അറഫായിരിക്കുന്നല്ലോ. നിങ്ങളുടെ കൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല. 8ആരിലും നിന്നു ഞങ്ങള്‍ ഖുബ്ബൂസ് ദാനമായി വാങ്ങി ഒജീനിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍ വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാധ്വാനം ചെയ്തു. 9ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു ദലീല നിങ്ങള്‍ക്കു നല്‍കാനാണ് ഇങ്ങനെ ചെയ്തത്. 10ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഒരു ഹുക്മ് നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ. 11എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായി കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. 12അത്തരം ആളുകളോടു റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ ഞങ്ങള്‍ കല്‍പ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു: അവര്‍ ശാന്തരായി ജോലി ചെയ്ത് ഖുബ്ബൂസ് ഭക്ഷിക്കട്ടെ.
13ഇഖ് വാനീങ്ങളേ, ഖൈറ് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ നിരുത്‌സാഹരാകരുത്. 14ഈ കത്തില്‍ ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും അനുസരിക്കുന്നില്ലെങ്കില്‍ അവനെ പ്രത്യേകം ശ്രദ്ധിക്കുക. അവന്‍ ലജ്ജിക്കേണ്ടതിന് അവനുമായി ഇടപെടാതിരിക്കുക. 15അവനെ ഒരു ശത്രുവായി പരിഗണിക്കരുത്; മറിച്ച് ഒരു അഖുവിന്റെ എന്നപോലെ ഉപദേശിക്കുകയാണ് വേണ്ടത്.
16സലാമത്തിന്റെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് തന്നെ നിങ്ങള്‍ക്ക് എക്കാലത്തും എല്ലാ വിധത്തിലും സമാധാനം നല്‍കട്ടെ. റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
17ഈ സലാം ബുലൂസായ ഞാന്‍ എന്റെ കൈകൊണ്ടു തന്നെ എഴുതുന്നതാണ്. എല്ലാ കത്തുകളിലും ഇത് എന്റെ അടയാളമാണ്. 18നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഫദുലുൽ ഇലാഹി നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.