2 തിസൈലോനിക്കൈ 1
അഭിവാദനം
1 1പൗലോസും സില്‍വാനോസും തസിമള്ളയും കൂടെ, നമ്മുടെ അൽ ഖാലിഖ് അബ്ബാ സുബുഹാനള്ളായിലും സയ്യിദിനാ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിലുമുള്ള തിസൈലോനിക്കൈക്കാരുടെ ജാമിയ്യായ്‌ക്കെഴുതുന്നത്.
2അൽ ഖാലിഖ് അബ്ബാ സുബുഹാനള്ളായിൽ നിന്നും സയ്യിദിനാ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നിന്നും നിങ്ങള്‍ക്കു സലാമത്തും ഫദുലുൽ ഇലാഹിയും.
പ്രശംസ, ദുആ
3നിങ്ങളുടെ ഈമാൻ സമൃദ്ധമായി വളരുകയും നിങ്ങളേവരുടെയും പരസ്പര സ്‌നേഹം വര്‍ധിച്ചു വരുകയും ചെയ്യുന്നതിനാല്‍, സഹോദരരേ, നിങ്ങള്‍ക്കു വേണ്ടി എപ്പോഴും അള്ളാഹുവിന് ഉചിതമാം വിധം നന്ദിപറയാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. 4അതിനാല്‍, നിങ്ങള്‍ ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പീഡകളിലും ദുരിതങ്ങളിലും നിങ്ങള്‍ പ്രകടിപ്പിക്കുന്ന സ്‌ഥൈര്യത്തെയും ഈമാനെയും കുറിച്ച് അള്ളാഹുവിന്റെ ജാമിയ്യാകളില്‍വച്ചു ഞങ്ങള്‍തന്നെ അഭിമാനിക്കാറുണ്ട്.
5മാമലക്കത്തുൽ ഇലാഹിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; ആ മാമലക്കത്തിനു നിങ്ങള്‍ അര്‍ഹരാക്കപ്പെടണമെന്ന അള്ളാഹുവിന്റെ നീതിപൂര്‍വകമായ നിശ്ചയത്തിനുള്ള തെളിവാണിവയെല്ലാം. 6റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് തന്റെ ശക്തരായ മലക്കുകളോടുകൂടെ അഗ്‌നിജ്വാലകളുടെ മധ്യേ ജന്നത്തില്‍ നിന്നു പ്രത്യക്ഷപ്പെടുമ്പോള്‍ 7നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുക എന്നതും യാതനകള്‍ക്കിരയായ നിങ്ങള്‍ക്കു ഞങ്ങളോടൊപ്പം സമാശ്വാസം നല്‍കുക എന്നതും അള്ളാഹുവിന്റെ നീതിയാണ്. 8അപ്പോള്‍ അവന്‍, അള്ളാഹുവിനെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ഇഞ്ചീൽ അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരം ചെയ്യും. 9അവര്‍ റബ്ബുൽ ആലമീന്റെ സന്നിധിയില്‍ നിന്നും അവന്റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും. 10റബ്ബുൽ ആലമീൻ തന്റെ വിശുദ്ധരില്‍ മഹത്വപ്പെടുന്നതിനും ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയ സാക്ഷ്യം മുഖേന ഉമ്മത്തുകളായവരിലൂടെ കീര്‍ത്തിക്കപ്പെടുന്നതിനുമായി ആ ദിവസം അവന്‍ വരുമ്പോള്‍ ഇതു സംഭവിക്കും. 11നമ്മുടെ മഅബൂദ് അള്ളാ നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്‌ദേശ്യങ്ങളും ഈമാന്റെ പ്രവൃത്തികളും തന്റെ ശക്തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഞങ്ങള്‍ സദാ ദുആ ഇരക്കുന്നു. 12അങ്ങനെ, നമ്മുടെ മഅബൂദിന്റെയും റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെയും ഫദുലുൽ ഇലാഹിയ്ക്കനുസൃതം അവന്റെ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!