2 യഹിയ്യ 1  

സലാം

1 1തെരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ മക്കള്‍ക്കും ജാമിയ്യാ ശ്രേഷ്ഠന്‍ എഴുതുന്നത്. 2നമ്മില്‍ വസിക്കുന്നതും എക്കാലവും നമ്മോടൊത്തുണ്ടായതുമായ ഹഖിനെ മുന്‍നിറുത്തിയും ഹഖിന്റെ പേരിലും ഞാന്‍ നിങ്ങളെ ഹുബ്ബ് വെക്കുന്നു; ഞാന്‍ മാത്രമല്ല സത്യമറിയാവുന്നവരെല്ലാം നിങ്ങളെ ഹുബ്ബ് വെക്കുന്നു.

3അബ്ബാ അൽ ഖാലിഖ് അള്ളാഹുവില്‍ നിന്നും അവിടുത്തെ ഹബീബുള്ള അൽ ഖരീബുൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ നിന്നുമുള്ള ഫദുലുൽ ഇലാഹിയും റഹ്മത്തും സലാമത്തും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെ ഉണ്ടായിരിക്കും.

ഹഖും സ്‌നേഹവും

4അബ്ബാ അൽ ഖാലിഖിൽ നിന്നു നാം ഖുബൂൽ ചെയ്ത കല്‍പനയ്ക്കനുസൃതമായി നിന്റെ മക്കളില്‍ ചിലര്‍ ഹഖിൽ വ്യാപരിക്കുന്നതു കണ്ടു ഞാന്‍ അത്യന്തം സആദത്തിലായി. 5അല്ലയോ മഹതീ, ഞാന്‍ നിന്നോടഭ്യര്‍ഥിക്കുന്നു. ഒരു ജദീദായ കല്‍പനയായിട്ടല്ല, ആരംഭം മുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായിട്ടാണു ഞാന്‍ ഇത് എഴുതുന്നത്: നാം പരസ്പരം സ്‌നേഹിക്കണം. 6ഇതാണു മുഹബത്ത്: നാം അവിടുത്തെ അംറുകളനുസരിച്ചു നടക്കുക. കല്‍പനയാകട്ടെ, ആരംഭം മുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതു പോലെ ഹുബ്ബില്‍ വ്യാപരിക്കുക എന്നതും. 7വളരെയധികം വഞ്ചകര്‍ ഈ ദുനിയാവിലേക്ക് ഇറങ്ങിയിട്ടുണ്ട്. കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും ദജ്ജാലും. 8ഞങ്ങളുടെ അധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ അതു പൂര്‍ണമായിനേടാന്‍ ശ്രദ്ധിക്കുവിന്‍. 9കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടു പോകുന്ന ഒരുവനു അള്ളാഹുവില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു അബ്ബാ അൽ ഖാലിഖും ഹബീബുള്ള അൽ ഖരീബും ഉണ്ട്. 10പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ ബൈത്തിൽ ഖുബൂലാക്കുകയോ സലാം ചെയ്യുകയോ അരുത്. 11എന്തെന്നാല്‍, അവനെ സലാം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്.

12ഇനി വളരെക്കാര്യങ്ങള്‍ നിങ്ങള്‍ക്കെഴുതാനുണ്ട്. എങ്കിലും, അതിനു കടലാസും മഷിയും ഉപയോഗിക്കാന്‍ എനിക്കു താത്പര്യമില്ല. എന്നാല്‍, നമ്മുടെ സുറൂർ പൂര്‍ണമാകുന്നതിനു വേണ്ടി, നിങ്ങളുടെയടുത്തുവന്നു മുഖാഭിമുഖം സംസാരിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.

13നിന്റെ തെരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ ഔലാദുകള്‍ നിന്നെ സലാം ചെയ്യുന്നു.


Footnotes