2 ഖ്വോറാഫസ് 4
മണ്‍പാത്രത്തിലെ നിധി
4 1ഫദുലുൽ ഇലാഹിനാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ ഖിദ്മത്തിൽ ഞങ്ങള്‍ ഭഗ്നാശരല്ല. 2ലജ്ജാകരങ്ങളായ രഹസ്യ നടപടികള്‍ ഞങ്ങള്‍ വര്‍ജിച്ചിരിക്കുന്നു. ഞങ്ങള്‍ ആരെയും വഞ്ചിക്കുകയോ അള്ളാഹുവിൻറെ ¬¬കലിമത്ത് തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല; പ്രത്യുത, ഹഖ് വെളിവായി ഇഅ് ലാൽ ചെയ്തു കൊണ്ട് ഓരോരുത്തരുടെയും മനസ്‌സാക്ഷിക്കു ഞങ്ങളെ അള്ളാഹുവിൻറെ സമക്ഷം സമര്‍പ്പിക്കുന്നു. 3ഞങ്ങളുടെ ഇഞ്ചീൽ നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കു മാത്രമാണ്. 4ഈ ദുനിയാവിന്റെ ദേവന്‍ ഖാഫിറുകളായ അവരുടെ ഖൽബിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, റബ്ബുൽ ആലമീന്റെ പ്രതിരൂപമായ കലിമത്തുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ മഹത്വമേറിയ ഇഞ്ചീലിൻറെ നൂർ അവര്‍ക്കു ദൃശ്യമല്ല. 5ഞങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, കലിമത്തുള്ളാഹി ഈസാ അൽ മസീഹിനെ സയ്യ്ദിനാ സയ്യിദുൽ ബഷിർനു വേണ്ടി ഞങ്ങളെ നിങ്ങളുടെ ദാസന്‍മാരായും ആണ്. 6ള്വലമില്‍ നിന്നു നൂർ ഉദിക്കട്ടെ എന്ന് അരുളിച്ചെയ്ത അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ തന്നെയാണ്, കലിമത്തുള്ളാഹി ഈസാ അൽ മസീഹിന്റെ വജ്ഹിന്മേൽ വെളിവാക്കപ്പെട്ട അള്ളാഹുവിൻറെ തേജസ്‌സിനെപ്പറ്റിയുള്ള അറിവിന്റെ നൂർ ഞങ്ങള്‍ക്കു തരേണ്ടതിനു ഞങ്ങളുടെ ഖൽബുകളെ പ്രകാശിപ്പിച്ചിരിക്കുന്നത്.
7എന്നാല്‍, പരമമായ ഖുവ്വത്ത് അള്ളാഹുവിന്‍റതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്. 8ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. 9പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. 10കലിമത്തുള്ളാഹി ഈസാ അൽ മസീഹിന്റെ ഹയാത്ത് ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പോഴും ശരീരത്തില്‍ സംവഹിക്കുന്നു. 11ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ കലിമത്തുള്ളാഹി ഈസാ അൽ മസീഹിന്റെ ഹയാത്ത് പ്രത്യക്ഷമാകേണ്ടതിന് ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ കലിമത്തുള്ളാഹി ഈസാ അൽ മസീഹിനെ പ്രതി ദായിമായി മരണത്തിന് ഏല്‍പിക്കപ്പെടുന്നു. 12തന്നിമിത്തം, ഞങ്ങളില്‍ മൌത്തും നിങ്ങളില്‍ ഹയാത്തും പ്രവര്‍ത്തിക്കുന്നു.
13ഞാന്‍ ഈമാൻ വെച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന് എഴുതിയവന്റെ ഈമാൻറെ ചൈതന്യം തന്നെ ഞങ്ങള്‍ക്കുള്ളതു കൊണ്ട് ഞങ്ങളും ഈമാൻ വെക്കുന്നു സംസാരിക്കുകയും ചെയ്യുന്നു. 14കലിമത്തുള്ളാഹി ഈസാ അൽ മസീഹിനെ ഉയിര്‍പ്പിച്ചവന്‍ കലിമത്തുള്ളാഹി ഈസാ അൽ മസീഹിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ ഹള്റത്തിൽ കൊണ്ടുവരുമെന്നും ഞങ്ങള്‍ അറഫാകുന്നു. ഇതെല്ലാം നിങ്ങള്‍ക്കു വേണ്ടിയാണ്. 15അങ്ങനെ കൂടുതല്‍ കൂടുതല്‍ ആളുകളില്‍ ഫദുലുൽ ഇലാഹ് സമൃദ്ധമാകുന്നതു വഴി അള്ളാഹുവിൻറെ മഹത്വത്തിനു കൂടുതല്‍ ശുക്ർ അര്‍പ്പിക്കപ്പെടുന്നു.
അനശ്വരതയിലുള്ള റജാഅ്
16ഞങ്ങള്‍ ഭഗ്‌നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക ഇൻസാൻ അനുദിനം നവീകരിക്കപ്പെടുന്നു. 17ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്ഷണികവുമാണ്; അവയുടെ ഫലമോ അനുപമമായ മജ്ദും. 18ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള്‍ അനശ്വരങ്ങളും.