1 ശംവീൽ 29שְׁמוּאֵל א׳ (Shmuel Alef)
ഫലസ്തീനികൾ ദാവൂദിനെ മത്രൂക്കാക്കുന്നു
29 1ഫലസ്തീനി ജുൻദ് അഫെക്കില്‍ ഒരുമിച്ചു കൂടി. ഇസ്രായീല്യര്‍ ജസ്രീലിലുള്ള ജദ് വലിനടുത്തു നാസിലായി[a] 29.1 നാസിലായി - മഹല്ലത്തടിച്ചു . 2ഫലസ്തീനിലെ ഖുത്ബുകൾ മിഅത്തു മിഅയായും അൽഫു അൽഫായും മുമ്പോട്ടു നീങ്ങി. ദാവൂദും സഹാബികളും അക്കീശിനോടൊത്തു പിന്‍നിരയിലായിരുന്നു. അപ്പോള്‍ ഫലസ്തീൻ ജുൻദിമാർ ചോദിച്ചു: ഈ അബ്റാനികൾ എന്താണ് ഇവിടെ ചെയ്യുന്നത്? 3അക്കീശ് അവരോടു പറഞ്ഞു: ഇത് ദാവൂദല്ലേ? ഇസ്രായീല്‍ മലിക്കായ ശാവുലിന്റെ ഖാദിം. യൌമുകളല്ല സനത്തുകളായി അവന്‍ എന്നോടുകൂടെയായിട്ട്. എന്നെ മൽജഅ് പ്രാപിച്ച യൌമ് തൊട്ട് ഇന്നുവരെ അവനില്‍ ഒരു ജരീമത്തും ഞാന്‍ കണ്ടില്ല. 4ഫലസ്തീൻ ജുൻദികൾ അവനോടു ഗളബോടെ പറഞ്ഞു: അവനെ റുജൂ ആക്കുക. അവനു കൊടുത്ത മകാനിലേക്ക് അവന്‍ പോകട്ടെ. ഹർബ് മൻളറിൽവച്ച് നമ്മുടെ അദുവ്വാകാതിരിക്കേണ്ടതിന് നമ്മോടൊത്ത് വരേണ്ടാ. നമ്മുടെ ആളുകളുടെ റഅ്സുകൊണ്ടല്ലാതെ മറ്റെന്തു കൊണ്ടാണ് അവന്‍ തന്റെ സയ്യിദിനെ ഇർളാഅ് ചെയ്യുക?
5ഇവനെപ്പറ്റിയല്ലേ അവര്‍ ആടിപ്പാടുന്നത്? ശാവുൽ അൽഫുകളെ കൊന്നു; ദാവൂദ് പതിനായിരങ്ങളെയും.
6അക്കീശ് ദാവൂദിനെ വിളിച്ചുപറഞ്ഞു: ബിത്തഅ്കീദ് നീ സ്വാദിഖാണ്. മഹല്ലത്തില്‍ എന്നോടുകൂടെയുള്ള നിന്റെ സുലൂക്ക് എനിക്കു മർളിയ്യായിരുന്നു. നീ എന്റെ അടുക്കല്‍ വന്ന യൌമ് തൊട്ട് ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു ജരീമത്തും കണ്ടില്ല. 7എന്നാല്‍, ഖുത്ബുമാര്‍ക്കു നീ മഖ്ബൂലല്ല. ആകയാല്‍, നീ ഇപ്പോള്‍ റുജൂആവുക; ഫലസ്തീനിലെ അമീറുകൾക്ക്[b] 29.7 അമീറുകൾക്ക് - ഖുതുബുകൾക്ക് ഇഷ്ടക്കേടുണ്ടാകാതിരിക്കാന്‍ സലാമത്തോടെ റുജൂആയിക്കൊള്ളുക. 8ദാവൂദ് ചോദിച്ചു: ഞാന്‍ എന്താണ് ചെയ്തത്? എന്റെ സയ്യിദായ മലിക്കിന്റെ അദുവ്വുകള്‍ക്കെതിരായി ഹർബിനു പോകാതിരിക്കാന്‍ മാത്രം അങ്ങയുടെ ഹള്റത്തിൽ വന്ന യൌമ് തൊട്ട് ഇന്നുവരെ എന്തു ജരീമത്താണ് അങ്ങ് എന്നില്‍ കണ്ടത്? 9അക്കീശ് പറഞ്ഞു: നീ എന്റെ മുന്‍പില്‍ ഇലാഹിന്റെ മലക്കിനെപ്പോലെ മുഖ് ലിസാണ്. എന്നാല്‍, നീ ഞങ്ങളോടൊത്തു ഹർബിനു പോരേണ്ടാ എന്നാണ് ഫലസ്തീനിലെ ജുൻദിമാര്‍ പറയുന്നത്. 10ആകയാല്‍, നീ സഹാബിമാരോടൊത്ത് ഫജറിന്റെ വഖ്തിൽ ളൌഅ് വീഴുമ്പോള്‍ത്തന്നെ പൊയ് ക്കൊള്ളുക. 11അതനുസരിച്ച് ദാവൂദ് സഹാബിമാരോടൊത്ത് ഫലസ്തീൻ ദൌലയിലേക്കു റുജൂആയി. ഫലസ്തീനികളാകട്ടെ ജസ്രീലിലേക്കും പോയി.