1 സഫ്ആൻ 3  

ദമ്പതിമാരുടെ കടമ

3 1ബീവിമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റം കൊണ്ടു ഈമാനിലേക്ക് ആനയിക്കാന്‍ ബീവിമാര്‍ക്കു കഴിയും. 2അവര്‍ നിങ്ങളുടെ ആദരപൂര്‍വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇതു സാധ്യമാവുക. 3ബാഹ്യ മോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷ വസ്ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; 4പിന്നെയോ, അള്ളാഹുവിൻറെ സന്നിധിയില്‍ വിശിഷ്ടമായ, സൗമ്യവും ശാന്തവുമായ ആത്മാവാകുന്ന അനശ്വര രത്‌നം അണിഞ്ഞ ആന്തരിക വ്യക്തിത്വമാണ്. 5അള്ളാഹുവില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധ സ്ത്രീകള്‍ മുമ്പ് ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്. 6സാറാ ഇബ്രാഹീമിനെ നാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്‍മ ചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.

7ഇങ്ങനെ തന്നെ ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ബീവിമാരോടൊത്തു ജീവിക്കുവിന്‍. സ്ത്രീ ബലഹീന പാത്രമാണെങ്കിലും ജീവദായകമായ ഫദുലുൽ ഇലാഹിയ്ക്കു തുല്യ അവകാശിനിയെന്ന നിലയില്‍ അവളോടു ബഹുമാനം കാണിക്കുവിന്‍. ഇതു നിങ്ങളുടെ ദുആയ്ക്കു തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്.

സഹോദരരോടുള്ള കടമ

8അവസാനമായി, നിങ്ങളെല്ലാവരും ഹൃദഐക്യവും അനുകമ്പയും സഹോദര സ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍. 9തിന്‍മയ്ക്കു തിന്‍മയോ, നിന്ദനത്തിനു നിന്ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനു വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.

10ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍ നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ. 11അവന്‍ തിന്‍മയില്‍ നിന്നു പിന്തിരിഞ്ഞു നന്‍മ ചെയ്യട്ടെ. സമാധാനം അന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യട്ടെ. 12എന്തെന്നാല്‍, റബ്ബുൽ ആലമീന്റെ കണ്ണുകള്‍ നീതിമാന്‍മാരുടെ നേരേയും അവിടുത്തെ ചെവികള്‍ അവരുടെ ദുആകളുടെ നേരേയും തുറന്നിരിക്കുന്നു. എന്നാല്‍, തിന്‍മ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് അവിടുന്നു മുഖം തിരിച്ചിരിക്കുന്നു.

പീഡനത്തോടുള്ള സമീപനം

13നന്‍മ ചെയ്യുന്നതില്‍ നിങ്ങള്‍ തീക്ഷ്ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും? 14നീതിക്കുവേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാവുകയും വേണ്ടാ. 15ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍. 16എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്ഷിയെ നിര്‍മലമായി സൂക്ഷിക്കുവിന്‍. കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) മസീഹിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്ജിതരായിത്തീരും. 17നന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണു അള്ളാഹുവിനു ഹിതമെങ്കില്‍, അതാണു തിന്‍മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.

18എന്തുകൊണ്ടെന്നാല്‍, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ മസീഹ് തന്നെയും പാപങ്ങള്‍ക്കു വേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കു വേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച് റൂഹിൽ ജീവന്‍ പ്രാപിച്ചുകൊണ്ടു നിങ്ങളെ അള്ളാഹുവിൻറെ സന്നിധിയിലെത്തിക്കുന്നതിനു വേണ്ടിയായിരുന്നു അത്. 19റൂഹിനാൽ ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു ഇഞ്ചീൽ പ്രസംഗിച്ചു. 20അവരാകട്ടെ നൂഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന അള്ളാഹുവിനെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷ പ്രാപിച്ചുള്ളു. 21അതിന്റെ സാദൃശ്യമുള്ള ത്വരീഖാ ഗുസൽ ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മാര്‍ജനമല്ല; മറിച്ച്, ശുദ്ധ മനസാക്ഷിക്കായി കലിമത്തുള്ള വ ഖുർബാനുള്ള ഈസാ മസീഹിന്റെ ഉത്ഥാനം വഴി അള്ളാഹുവിനോടു നടത്തുന്ന ദുആയാണ്. 22കലിമത്തുള്ള വ ഖുർബാനുള്ള ഈസാ മസീഹാകട്ടെ, ജന്നത്തിലേക്കു പ്രവേശിച്ച് അള്ളാഹുവിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. മലക്കുകൾക്കും അധികാരങ്ങളും ശക്തികളും അവിടുത്തേക്കു കീഴ്‌പ്പെട്ടുമിരിക്കുന്നു.


Footnotes