1 യഹിയ്യാ 5  

ഹബീബുള്ള അൽ ഖരീബിനിലുള്ള ഈമാൻ

5 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് കലിമത്തുള്ള വ ഖുർബാനുള്ളയാണെന്നു ഈമാൻ വെക്കുന്ന ഏവനും അള്ളാഹുവിന്റെ ഹബീബുള്ള അൽ ഖരീബുൻ ആണ്. അബ്ബാ അൽ ഖാലിഖിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ ഹബീബുള്ള അൽ ഖരീബിനെയും സ്‌നേഹിക്കുന്നു. 2നമ്മള്‍ അള്ളാഹുവിനെ സ്‌നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ അള്ളാഹുവിന്റെ സാലിഹൂങ്ങളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു. 3അള്ളാഹുവിനെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല. 4എന്തെന്നാല്‍, അള്ളാഹുവില്‍ നിന്നു ജനിച്ച ഏവനും ദുനിയാവിനെ കീഴടക്കുന്നു. ഈ ദുനിയാവിന്‍മേലുള്ള വിജയം ഇതാണ് - നമ്മുടെ ഈമാൻ. 5ഈസാ ഇബ്നു മറിയമ ഹബീബുള്ള അൽ ഖരീബുനാണെന്നു ഈമാൻ വെക്കുന്നവനല്ലാതെ മറ്റാരാണു ഈ ദുനിയാവിനെ ജയിക്കുന്നത്?

കലിമത്തുള്ള വ ഖുർബാനുള്ളയുടെ സാക്ഷ്യം

6ജലത്താലും രക്തത്താലും വന്നവനാണ് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ്. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്. റൂഹാണ് സാക്ഷ്യം നല്‍കുന്നത്. റൂഹ് സത്യമാണ്. 7മൂന്നു സാക്ഷികളാണുള്ളത്-റൂഹ്, ജലം, രക്തം- 8ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു. 9മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, അള്ളാഹുവിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്. ഇതാണു തന്റെ ഹബീബുള്ള അൽ ഖരീബിനെക്കുറിച്ചു അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നല്‍കിയിരിക്കുന്ന സാക്ഷ്യം. 10ഹബീബുള്ള അൽ ഖരീബുനില്‍ ഈമാൻ വെക്കുന്നവന് അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്. അള്ളാഹുവിൽ ഈമാൻ വെക്കാത്തവന്‍, അള്ളാഹു തന്റെ ഹബീബുള്ളയെക്കുറിച്ച് നല്‍കിയ സാക്ഷ്യം ഈമാൻ വെക്കായ്കകൊണ്ട് അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു. 11ഇതാണ് ആ സാക്ഷ്യം: അള്ളാഹു സുബുഹാന തഅലാ നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ ഹബീബുള്ള അൽ ഖരീബുനിലാണ്. 12ഹബീബുള്ള അൽ ഖരീബുനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ഹബീബുള്ള അൽ ഖരീബുനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല.

നിത്യജീവന്‍

13ഞാന്‍ ഇവയെല്ലാം എഴുതിയതു ഹബീബുള്ള അൽ ഖരീബുൻ ഈസാ അൽ മസീഹിന്റെ നാമത്തില്‍ ഈമാൻ വെക്കുന്ന നിങ്ങള്‍ക്കു ഹയാത്തുൽ ഒബദിയായുണ്ട് (നിത്യജീവൻ) എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്. 14അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ ദുആ കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്. 15നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം.

16മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ ദുആ ഇരക്കട്ടെ. അവനു അള്ളാഹു സുബുഹാന തഅലാ ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി ദുആ ഇരക്കണമെന്നു ഞാന്‍ പറയുന്നില്ല. 17എല്ലാ അധര്‍മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.

18അള്ളാഹുവില്‍ നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ഹബീബുള്ള അൽ ഖരീബുൻ അവനെ സംരക്ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല.

19നാം അള്ളാഹുവില്‍ നിന്നുള്ളവരാണെന്നും ദുനിയാവ് മുഴുവന്‍ ദുഷ്ടന്റെ ശക്തി വലയത്തിലാണെന്നും നാം അറിയുന്നു.

20ഹബീബുള്ള അൽ ഖരീബുൻ വന്നെന്നും സത്യ സ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യ സ്വരൂപനിലും അവിടുത്തെ ഹബീബുള്ള അൽ ഖരീബുൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലും ആണ്. ഇവനാണു സത്യമായ ഇലാഹും അൽ ഹയാത്തുൽ ഒബദിയാ (നിത്യജീവനും). 21കുഞ്ഞു മക്കളേ, വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍.


Footnotes