1 ഖ്വോറാഫസ് 9  

റസൂലിന്റെ അവകാശം

9 1ഞാന്‍ സ്വതന്ത്രനല്ലേ? ഞാന്‍ റസൂലല്ലേ? ഞാന്‍ നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ കണ്ടിട്ടില്ലേ? റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനു വേണ്ടിയുള്ള എന്റെ അധ്വാനങ്ങളുടെ ഫലമല്ലേ നിങ്ങള്‍? 2മറ്റുള്ളവര്‍ക്കു ഞാന്‍ റസൂലല്ലെങ്കില്‍ത്തന്നെയും നിങ്ങള്‍ക്കു തീര്‍ച്ചയായും ഞാന്‍ റസൂലാണ്. നിങ്ങള്‍ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ എന്റെ റസൂൽ പ്രവൃത്തിയുടെ മുദ്രയുമാണ്.

3എന്നെ ചോദ്യം ചെയ്യുന്നവരോട് എനിക്കുള്ള മറുപടി ഇതാണ്: 4തിന്നുന്നതിനും കുടിക്കുന്നതിനും ഞങ്ങള്‍ക്ക് അവകാശം ഇല്ലേ? 5മറ്റ് റസൂലുമാർ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ സഹോദരന്‍മാരും കേപ്പായും ചെയ്യുന്നതു പോലെ സഹോദരിയായ ഒരു സ്ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ? 6ജോലി ചെയ്യാതിരിക്കാന്‍ ബാര്‍ണബാസിനും എനിക്കും മാത്രം അവകാശമില്ലെന്നോ? 7സ്വന്തം ചെലവില്‍ സൈനിക സേവനത്തിനു പോകുന്നവനുണ്ടോ? മുന്തിരിത്തോട്ടം ഉണ്ടാക്കിയിട്ട് അതിന്റെ ഫലത്തില്‍നിന്നു ഭക്ഷിക്കാത്തവനുണ്ടോ? ആട്ടിന്‍പറ്റത്തെ വളര്‍ത്തിയിട്ട് അതിന്റെ പാല്‍ കുടിക്കാത്തവനുണ്ടോ?

8ഞാന്‍ ഈ പറയുന്നതു കേവലം മാനുഷികമായിട്ടാണോ? ശരീഅത്ത് അനുശാസിക്കുന്നതും ഇതുതന്നെയല്ലേ? 9എന്തെന്നാല്‍, മൂസാ നബിയുടെ ശരീഅത്തില്‍ എഴുതിയിരിക്കുന്നു: ധാന്യം മെതിക്കുന്ന കാളയുടെ വായ് നിങ്ങള്‍ മൂടിക്കെട്ടരുത്. കാളയുടെ കാര്യത്തിലാണോ അള്ളാഹുവിനു ശ്രദ്ധ? 10അവിടുന്നു സംസാരിക്കുന്നതത്രയും നമുക്കുവേണ്ടിയല്ലേ? ഉഴുന്നവന്‍ പ്രതിഫലേച്ഛയോടും മെതിക്കുന്നവന്‍ ഓഹരി ലഭിക്കുമെന്ന പ്രതീക്ഷയോടും കൂടെ ജോലിചെയ്യുന്നതിന് നമുക്കുവേണ്ടി ഇതെഴുതപ്പെട്ടിരിക്കുന്നു. 11ഞങ്ങള്‍ നിങ്ങളുടെയിടയില്‍ ആത്മീയ നന്‍മകള്‍ വിതച്ചെങ്കില്‍ നിങ്ങളില്‍ നിന്ന് ഭൗതിക ഫലങ്ങള്‍ കൊയ്യുന്നത് അധികപ്പറ്റാണോ? 12നിങ്ങളുടെമേലുള്ള ഈ ന്യായമായ അവകാശത്തില്‍ മറ്റുള്ളവര്‍ക്കു പങ്കുചേരാമെങ്കില്‍ ഞങ്ങള്‍ക്ക് അതിന് കൂടുതല്‍ അര്‍ഹതയില്ലേ? എങ്കിലും, ഞങ്ങള്‍ ഈ അവകാശം ഉപയോഗപ്പെടുത്തിയിട്ടില്ല അൽ മസീഹിന്റെ ഇഞ്ചീലിന് ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കാന്‍ എല്ലാം ഞങ്ങള്‍ സഹിക്കുന്നു. 13ബൈത്തുള്ളയിലെ ജോലിക്കാര്‍ക്കുള്ള ഭക്ഷണം ബൈത്തുള്ളയില്‍ നിന്നാണെന്നും ഖുർബാൻ പീഠത്തിലെ ശുശ്രൂഷകര്‍ ഖുർബാൻ വസ്തുക്കളുടെ പങ്കു പറ്റുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? 14അതുപോലെ, ഇഞ്ചീൽ പ്രഘോഷകര്‍ ഇഞ്ചീൽ പ്രഘോഷണം കൊണ്ടുതന്നെ ഉപജീവനം കഴിക്കണമെന്നു റബ്ബുൽ ആലമീൻ കല്‍പിച്ചിരിക്കുന്നു.

15എന്നാല്‍, ഇതൊന്നും ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അങ്ങനെയുള്ള അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനു വേണ്ടി ഞാന്‍ ഇക്കാര്യങ്ങള്‍ എഴുതുകയുമല്ല. എന്തെന്നാല്‍, മറ്റൊരുവനില്‍ നിന്ന് അഭിമാനക്ഷതമേല്‍ക്കുന്നതില്‍ ഭേദം മരിക്കുകയാണ്. 16ഞാന്‍ ഇഞ്ചീൽ പ്രഘോഷിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ ഇഞ്ചീൽ പ്രഘോഷിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! 17ഞാന്‍ സ്വമനസ്‌സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കില്‍ മറ്റാരുടെയോ നിയോഗമനുസരിച്ചാണ് ചെയ്യുന്നത്. 18അപ്പോള്‍ എന്താണ് എന്റെ പ്രതിഫലം? ഇഞ്ചീൽ നല്‍കുന്ന അവകാശം പൂര്‍ണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ ഇഞ്ചീൽ പ്രഘോഷിക്കുന്നതിലുള്ള സംതൃപ്തി മാത്രം.

19ഞാന്‍ എല്ലാവരിലും നിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായിത്തീര്‍ന്നിരിക്കുന്നു. 20ജൂദരെ നേടേണ്ടതിന് ഞാന്‍ അവരുടെയിടയില്‍ ജൂദനെപ്പോലെയായി. ശരീഅത്തിന്‍ കീഴുള്ളവരെ നേടേണ്ടതിന്, ശരീഅത്തിനു വിധേയനല്ലെന്നിരിക്കിലും, ഞാന്‍ അവരെപ്പോലെയായി. 21ശരീഅത്തിനു പുറമെയുള്ളവരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു ശരീഅത്തില്ലാത്തവനെപ്പോലെയായി. അതേസമയം ഞാന്‍ കാനൂനള്ളാ ഇല്ലാത്തവനായിരുന്നില്ല; പ്രത്യുത, അൽ മസീഹിന്റെ ശരീഅത്തിന് അധീനനായിരുന്നു. 22ബലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. 23ഇഞ്ചീലില്‍ ഭാഗഭാക്കാകുന്നതിനായി ഇഞ്ചീലിനുവേണ്ടി ഞാന്‍ ഇവയെല്ലാം ചെയ്യുന്നു.

24മത്‌സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത് ഒരുവന്‍ മാത്രമാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍. 25കായികാഭ്യാസികള്‍ എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവര്‍ നശ്വരമായ കിരീടത്തിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനു വേണ്ടിയും. 26ഞാന്‍ ഓടുന്നതു ലക്ഷ്യമില്ലാതെയല്ല. ഞാന്‍ മുഷ്ടിപ്രയോഗം നടത്തുന്നത് വായുവില്‍ പ്രഹരിക്കുന്നതു പോലെയല്ല. 27മറ്റുള്ളവരോടു ഇഞ്ചീൽ പ്രഘോഷിച്ച ഞാന്‍ തന്നെ തിരസ്‌കൃതനാകാതിരിക്കുന്നതിന് എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.


Footnotes