1 ഖ്വോറാഫസ് 3  

ജമാഅത്തിലെ തർക്കം

3 1സഹോദരരേ, എനിക്കു നിങ്ങളോട്, ആത്മീയ മനുഷ്യരോട് എന്നതുപോലെ സംസാരിക്കാന്‍ സാധിച്ചില്ല. ജഡിക മനുഷ്യരോട് എന്നതു പോലെയും അൽ മസിഹാ സയിയദുൽ ബഷീർനെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ പൈതങ്ങളോട് എന്നതു പോലെയുമാണ് നിങ്ങളോടു ഞാന്‍ സംസാരിച്ചത്. 2കട്ടിയായ ഭക്ഷണം കഴിക്കാന്‍ ശക്തരല്ലാതിരുന്നതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ പാല്‍ തന്നു. ഇപ്പോഴും നിങ്ങള്‍ ആ അവസ്ഥയിലാണ്. 3എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡിക മനുഷ്യര്‍ തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ? 4ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്റെ ആളാണ് എന്നും ചിലര്‍ ഞാന്‍ അവല്ലൂസിന്റെ ആളാണ് എന്നും പറഞ്ഞു നടക്കുന്നത്?

ശുശ്രൂഷകരുടെ സ്ഥാനം

5അവല്ലൂസ് ആരാണ്? പൗലോസ് ആരാണ്? റബ്ബുൽ ആലമീൻ നിശ്ചയിച്ചുതന്നതനുസരിച്ച് നിങ്ങളെ ഈമാനിലേക്കു നയിച്ച ശുശ്രൂഷകര്‍ മാത്രം. 6ഞാന്‍ നട്ടു; അവല്ലൂസ് നനച്ചു; എന്നാല്‍, റബ്ബുൽ ആലമീൻ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹാണു വളര്‍ത്തിയത്. 7അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ അള്ളാഹുവിനാണ് പ്രാധാന്യം. 8നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും. 9ഞങ്ങള്‍ അള്ളാഹുവിന്റെ കൂട്ടുവേലക്കാരാണ്; നിങ്ങളാകട്ടെ അള്ളാഹുവിന്റെ വയലും വീടും.

10എനിക്കു നല്‍കപ്പെട്ട ഫദുലുള്ളാഹിയനുസരിച്ച്, ഒരു വിദഗ്ധ ശില്‍പിയെപ്പോലെ, ഞാന്‍ അടിസ്ഥാനമിട്ടു. മറ്റൊരുവന്‍ അതിന്‍മേല്‍ പണിയുകയും ചെയ്യുന്നു. എപ്രകാരമാണ് താന്‍ പണിയുന്നതെന്ന് ഓരോരുത്തരും ഗൗരവപൂര്‍വം ചിന്തിക്കട്ടെ. 11റബ്ബുൽ ആലനീൻ കലിമത്തുള്ള വ ഖുർബാനുള്ള സയ്യിദിനാ ഈസാ അൽ മസീഹെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. 12ഈ അടിസ്ഥാനത്തിന്‍മേല്‍ ആരെങ്കിലും സ്വര്‍ണമോ വെള്ളിയോ രത്നങ്ങളോ തടിയോ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ചു പണിതാലും 13ഓരോരുത്തരുടെയും പണി പരസ്യമാകും. റബ്ബുൽ ആലനീൻ കലിമത്തുള്ള വ ഖുർബാനുള്ള സയ്യിദിനാ ഈസാ അൽ മസീഹിന്റെ ദിനത്തില്‍ അതു വിളംബരം ചെയ്യും. അഗ്‌നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്‌നി തെളിയിക്കുകയും ചെയ്യും. 14ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. 15ആരുടെ പണി അഗ്‌നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്‌നിയിലൂടെയെന്ന വണ്ണം അവന്‍ രക്ഷപ്രാപിക്കും.

16നിങ്ങള്‍ അള്ളാഹുവിന്റെ ബൈത്തുള്ളയാണെന്നും റൂഹുള്ളാ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? 17ബൈത്തുള്ളയെ നശിപ്പിക്കുന്നവനെ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നശിപ്പിക്കും. എന്തെന്നാല്‍, ബൈത്തുള്ള ഖുദ്ധൂസിയാണ്. ആ ബൈത്തുള്ളാ നിങ്ങള്‍ തന്നെ.

യഥാര്‍ഥ ജ്ഞാനം

18ആരും ആത്മവഞ്ചന ചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ദുനിയാവില്‍ ജ്ഞാനിയെന്നു വിചാരിക്കുന്ന പക്ഷം യഥാര്‍ഥ ജ്ഞാനിയാകേണ്ടതിന് തന്നെത്തന്നെ ഭോഷനാക്കട്ടെ. 19എന്തെന്നാല്‍, ഈ ദുനിയാവിന്റെ വിജ്ഞാനം അള്ളാഹുവിനു ഭോഷത്തമാണ്. 20അവന്‍ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്ധിശാലികളുടെ ആലോചനകള്‍ വ്യര്‍ഥങ്ങളാണെന്നു റബ്ബുൽ ആലമീൻ അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു. 21അതിനാല്‍, മനുഷ്യരുടെ പേരില്‍ നിങ്ങള്‍ അഭിമാനിക്കേണ്ടാ. എല്ലാം നിങ്ങളുടെ സ്വന്തമാണ്. 22പൗലോസും അവല്ലൂസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ. 23നിങ്ങളാകട്ടെ റബ്ബുൽ ആലനീൻ കലിമത്തുള്ള വ ഖുർബാനുള്ള സയ്യിദിനാ ഈസാ അൽ മസീഹിൻറെതും, അൽ മസീഹാ അള്ളാഹുവിന്‍േറതും.


Footnotes