1 ഖ്വോറാഫസ് 12  

റൂഹുൽ ഖുദ്ധൂസിന്റെ ദാനങ്ങള്‍

12 1സഹോദരരേ, നിങ്ങള്‍ റൂഹാനി ദാനങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. 2നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ സംസാര ശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക് അപഥ സഞ്ചാരം ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടല്ലോ. 3അള്ളാഹുവിൻറെ റൂഹിൽ സംസാരിക്കുന്നവരാരും കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും കലിമത്തുള്ള ഈസാ എല്ലാത്തിൻറെയും ഉടയവനാണ് എന്നു പറയാന്‍ റൂഹുള്ള വൽ ഖുദ്ധൂസ് മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

4ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും റൂഹ് ഒന്നുതന്നെ. 5ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും റബ്ബ് ഒന്നുതന്നെ. 6പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) ഒന്നുതന്നെ. 7ഓരോരുത്തരിലും റൂഹുള്ള വെളിപ്പെടുന്നത് പൊതു നന്‍മയ്ക്കു വേണ്ടിയാണ്. 8ഒരേ റൂഹുള്ള തന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്‍കുന്നു. 9ഒരേ റൂഹുള്ള തന്നെ ഒരുവനു ഈമാനും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു. 10ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് റൂഹുകളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ റൂഹുള്ള തന്നെ നല്‍കുന്നു. 11തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ റൂഹുള്ളയുടെ പ്രവൃത്തിയാണ് ഇതെല്ലാം.

ഒരു ശരീരം പല അവയവങ്ങള്‍

12ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെ തന്നെയാണ് സയ്യിദുൽ ബഷീർ അൽ മസീഹാ. 13നമ്മളെല്ലാവരും ഒരേ റൂഹില്‍ ഏകശരീരമാകാന്‍ സ്വിഗ്ബത്തുള്ള ത്വരീഖാ ഗുസൽ സ്വീകരിച്ചു. ജൂദനെന്നോ യുനാനിയെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ റൂഹിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു.

14ഒരു അവയവമല്ല, പലതുചേര്‍ന്നതാണ് ശരീരം. 15ഞാന്‍ കൈ അല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു കാല്‍ പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? 16അതുപോലെ തന്നെ, ഞാന്‍ കണ്ണല്ലാത്തതിനാല്‍ ശരീരത്തിന്റെ ഭാഗമല്ല എന്നു ചെവി പറഞ്ഞാല്‍ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? 17ശരീരം ഒരു കണ്ണുമാത്രമായിരുന്നെങ്കില്‍ ശ്രവണം സാധ്യമാകുന്നതെങ്ങനെ? ശരീരം ഒരു ചെവി മാത്രമായിരുന്നെങ്കില്‍ ഘ്രാണം സാധ്യമാകുന്നതെങ്ങനെ? 18എന്നാല്‍, അള്ളാഹു സുബുഹാന തഅലാ സ്വന്തം ഇഷ്ടമനുസരിച്ച് ഓരോ അവയവവും ശരീരത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. 19എല്ലാം കൂടെ ഒരു അവയവമായിരുന്നെങ്കില്‍ ശരീരം എവിടെയാകുമായിരുന്നു? 20ഇപ്പോഴാകട്ടെ പല അവയവങ്ങളും ഒരു ശരീരവുമാണുള്ളത്.

21കണ്ണിന് കൈയോട് എനിക്കു നിന്നെക്കൊണ്ട് ആവശ്യമില്ല എന്നോ, തലയ്ക്കു കാലിനോട് എനിക്കു നിന്നെക്കൊണ്ട് ഉപയോഗമില്ല എന്നോ പറയുക സാധ്യമല്ല. 22നേരേമറിച്ച്, ദുര്‍ബലങ്ങളെന്നു കരുതപ്പെടുന്ന അവയവയങ്ങളാണ് കൂടുതല്‍ ആവശ്യമായിരിക്കുന്നത്. 23മാന്യങ്ങളല്ലെന്നു കരുതപ്പെടുന്ന അവയവങ്ങള്‍ക്കു നമ്മള്‍ കൂടുതല്‍ മാന്യത കല്‍പിക്കുകയും, ഭംഗി കുറഞ്ഞവയെന്നു കരുതപ്പെടുന്നവയെ കൂടുതല്‍ അലങ്കരിക്കുകയും ചെയ്യുന്നു. 24ഭംഗിയുള്ള അവയവങ്ങള്‍ക്ക് ഇവയൊന്നും ആവശ്യമില്ല. അള്ളാഹു സുബുഹാന തഅല, അപ്രധാനങ്ങളായ അവയവങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കത്തക്കവിധം ശരീരം സംവിധാനം ചെയ്തിരിക്കുന്നു. 25അതു ശരീരത്തില്‍ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങള്‍ പരസ്പരം തുല്യ ശ്രദ്ധയോടെ വര്‍ത്തിക്കേണ്ടതിനുതന്നെ. 26ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു.

27നിങ്ങള്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിൻറെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്. 28അള്ളാഹു സുബുഹാന തഅലാ ജാമിയ്യായില്‍ ഒന്നാമത് റസൂലുമാരെയും രണ്ടാമത് അംബിയാക്കളെയും, മൂന്നാമത് മുഅല്ലീമുകളെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും റസൂലുമാരോ? 29എല്ലാവരും അംബിയാക്കളോ? എല്ലാവരും മുഅല്ലീമുകളോ? 30എല്ലാവരും അദ്ഭുത പ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ? 31എന്നാല്‍, ഉത്കൃഷ്ട ദാനങ്ങള്‍ക്കു വേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം.


Footnotes